മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ അനന്തിരവന്‍ യുഗേന്ദ്ര പവാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്ാപിച്ച് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍ വിഭാഗം. ബാരാമതി അസംബ്ലി സീറ്റിലാവും അമ്മാവനും അനന്തിരവനും തമ്മിലുള്ള കടുത്ത തിരഞ്ഞെടുപ്പ് പോര് നടക്കുക. അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസിന്റെ മകനാണ് യുഗേന്ദ്ര പവാര്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, പൂനെ ജില്ലയിലെ ബാരാമതി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ശരദ് പവാറിന്റെ മകളും എന്‍സിപി (എസ്പി) വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ അജിത് പവാറിന്റെ ഭാര്യയായ സുനേത്ര പവാറിനെ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
ബാരാമതിയിലെ സുപ്രിയ സുലെയുടെ പ്രചാരണത്തില്‍ 32 കാരനായ യുഗേന്ദ്ര നിര്‍ണായക പങ്കുവഹിച്ചു. ശരദ് പവാറിന്റെ മാര്‍ഗദര്‍ശനത്തിലാണ് യുഗേന്ദ്ര തന്റെ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കുന്നത്. സെപ്തംബറില്‍ ബാരാമതിയില്‍ അദ്ദേഹം സ്വാഭിമാന്‍ യാത്രക്ക് നേതൃത്വം നല്‍കിയിരുന്നു. പവാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാ പ്രതിഷ്ഠാന്റെ ട്രഷററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്