ന്യൂഡെല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പട്‌ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കില്ല. 10 ദിവസത്തെ യുഎസ് പര്യടനത്തിലായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് സമ്മേളനത്തില്‍ സംബന്ധിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും പങ്കെടുക്കാനാവില്ല. ജൂണ്‍ 12 നാണ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വിശാല യോഗം പട്‌നയില്‍ നടക്കുക.
സമ്മേളനം നീട്ടി വെക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ സംഘാടകര്‍ ഇത്തരമൊരു സാഹചര്യത്തിലായിരുന്നില്ലെന്നും ജയ്‌റാം രമേഷ് പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തീര്‍ച്ചയായും മറ്റാരെങ്കിലും യോഗത്തില്‍ സംബന്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ രാഹുലിനും ഖാര്‍ഗെക്കും പകരം ആര് പങ്കെടുക്കണമെന്ന് തീരുമാനമായിട്ടില്ല.
ജൂണ്‍ 12 ന് ചില തിരക്കുകളുള്ളതിനാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പകരം പാര്‍ട്ടി പ്രതിനിധിയെ അയക്കുമെന്നും ഡിഎംകെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്