അമരാവതി: ജനസേന നേതാവ് പവന്‍ കല്യാണിനെ ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, പരിസ്ഥിതി, വനം, ശാസ്ത്ര-സാങ്കേതിക വകുപ്പുകള്‍ എന്നിവ പവന്‍ കല്യാണിന് ലഭിച്ചു.
മുഖ്യമന്ത്രി നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്മ്യൂണിക്കേഷന്‍ വകുപ്പുകള്‍ നല്‍കിയതായി ടിഡിപി വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡ് എംബിഎ ബിരുദധാരിയും ലോകബാങ്ക് മുന്‍ ഉദ്യോഗസ്ഥനുമായ ലോകേഷ് മംഗളഗിരിയില്‍ നിന്ന് 91,413 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
അനിത വംഗലപ്പുടി ആഭ്യന്തര മന്ത്രിയാകും. ക്രമസമാധാന വകുപ്പ് മുഖ്യമന്ത്രി നായിഡു നിലനിര്‍ത്തും. അമരാവതി തലസ്ഥാന മേഖലയുടെ വികസനത്തിന് ഉത്തരവാദിയാകുന്ന പ്രധാന വകുപ്പുകളിലൊന്നായ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ പി നാരായണക്ക് അനുവദിച്ചു.
ചന്ദ്രബാബു നായിഡുവിനൊപ്പം 24 മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിമാരില്‍ 17 പേര്‍ പ്രഥമാധ്യാപകരാണ്. മൂന്ന് വനിതകളും, എട്ട് പിന്നാക്ക വിഭാഗക്കാരും മന്ത്രിസഭയിലുണ്ട്. ഒരു മുസ്ലിം, രണ്ട് പട്ടികജാതി (എസ്സി), ഒരു പട്ടികവര്‍ഗ്ഗക്കാരന്‍ എന്നിങ്ങനെയാണ് മന്ത്രിസഭയുടെ ജാതിസമവാക്യം.
നായിഡുവിനെ കൂടാതെ ടിഡിപിയുടെ 20 മന്ത്രിമാരും ജനസേനയില്‍ നിന്ന് മൂന്ന് പേരും ബിജെപിയില്‍ നിന്ന് ഒരാളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി-ജനസേന-ബിജെപി സഖ്യം 175ല്‍ 164 സീറ്റുകളും നേടിയാണ് അധികാരത്തിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്