കൊല്‍ക്കത്ത: മറ്റുള്ളവരില്‍ പഴി ചാരുന്നതില്‍ ആശാട്ടിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് കോണ്‍ഗ്രസ്. അനന്തിരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ട സംഭവം മമതയുടെ ഭരണ പരാജയമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. അഭിഷേകിനെ ആക്രമിച്ചതിന് പിന്നില്‍ ബിജെപിയാണെന്നും കുര്‍മി സമുദായം അല്ലെന്നുമുള്ള മമതയുടെ ആരോപണത്തോടാണ് ചൗധരിയുടെ പ്രതികരണം.
മമതയുടെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ആദിവാസികളെ ഭീഷണിപ്പെടുത്തി. തനിക്ക് വോട്ട് ചെയ്യാത്തതിനാല്‍ ആദിവാസികളുമായി സംസാരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആദിവാസികളെ ദ്രോഹിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
കുര്‍മി സമുദായ അധ്യക്ഷന്‍ രാജേഷ് മഹാത അട്ക്കം അഞ്ചു പേരാണ് അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹം ആക്രമിച്ചതിന് അറസ്റ്റിലായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്