മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വിമത ശിവസേന എംഎൽഎമാർ തുടരുന്നതിനിടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ.
വിമത എംഎല്‍എമാർക്കൊപ്പം അസമിലെ ഹോട്ടലില്‍ തുടരുന്ന ഏക്‌നാഥ് ഷിൻഡെ ഇന്നലെ അർധരാത്രി ചാർട്ടേഡ് വിമാനത്തില്‍ ഗുജറാത്തിലെ വഡോദരയിലെത്തിയാണ് ഫഡ്‌നാവിസിനെ കണ്ടത്.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വിമത ശിവസേന എംഎൽഎമാർക്ക് ബിജെപി പിന്തുണ ഉറപ്പാക്കുന്നത് സംബന്ധിച്ച അന്തിമ ചർച്ചകൾക്കായാണ് ഏകനാഥ് ഷിൻഡെ വഡോദരയിൽ എത്തി ഫഡ്നാവിസിനെ കണ്ടതെന്ന് അറിയുന്നു.
സർക്കാർ രൂപീകരണം, ബിജെപിയുടെ പിന്തുണ, ശിവസേന പിളർന്നാലുള്ള രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം ഇരുവരും ചർച്ച ചെയ്‌തുവെന്നാണ് വിമത എംഎല്‍എമാരില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
40 വിമത ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിൻഡെയെ പിന്തുണയ്‌ക്കുന്നതായി റിപ്പോർട്ടുകളുള്ളത്. എന്നാല്‍ ശിവസേന പിളർത്തി പുതിയ സർക്കാരുണ്ടാക്കാൻ താല്‍പര്യമില്ലെന്നും ശിവസേന ബാലസാഹെബ് പാർട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപി പിന്തുണയോടെ സർക്കാരുണ്ടാക്കാനാണ് ശ്രമമെന്നും വിമത എംഎല്‍എമാരില്‍ ചിലർ പറഞ്ഞുകഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്