ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയില്‍ വിവാദം തുടരവെ ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് ചാനലിന്റെ ഡെല്‍ഹിയിലെ കസ്ത്്ൂര്‍ബ മാര്‍ഗിലുള്ള ഓഫീസിന് മുന്നില്‍ ബോര്‍ഡുകള്‍. വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലുള്ള ഹിന്ദു സേന എന്ന സംഘടനയുടെ പേരിലാണ് 'ബാന്‍ ബിബിസി' ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ബിബിസി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഭാഗങ്ങളായി ബിബിസി തയാറാക്കിയിരിക്കുന്ന ഡോക്യുമെന്ററിയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുണ്ട്. ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നല്‍കുന്നതില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്