കൊച്ചി: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിംഗ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ (84) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ ഇന്നലെ (ആഗസ്റ്റ് 18) വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം.
സംസ്‌കാരം ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് രവിപുരം പൊതുശ്മശാനത്തിൽ.
ഭാര്യ: ഓമന മോഹൻകുമാർ.
മക്കൾ: ഡോ. സംഗീത കോടോത്ത് (യു.എസ്), അഡ്വ. ജയേഷ് മോഹൻകുമാർ (ഹൈക്കോടതി).
മരുമക്കൾ: ഡോ. സുരേഷ് (യു.എസ്), അഡ്വ.വന്ദന മേനോൻ (ഹൈക്കോടതി).
കാസർകോട് സ്വദേശിയായ മോഹൻകുമാർ 1962ൽ എറണാകുളം ഗവ. ലോ കോളേജിൽനിന്ന് ബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വക്കേറ്റ് ജനറലും പിന്നീട് ചീഫ് ജസ്റ്റിസുമായ അമ്മാവൻ വി.പി. ഗോപാലൻ നമ്പ്യാരുടെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്.
1994ൽ കേരള ഹൈക്കോടതി ജഡ്ജിയായി. അതേവർഷം കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറി. ദീർഘകാലം അവിടെ പ്രവർത്തിച്ചു. കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ അന്വേഷണ കമ്മിഷനായും പ്രവർത്തിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1