കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പാലാ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിന്റെ മാംസം കണ്ടെത്തിയത്. ഏകദേശം മൂന്ന് കിലോഗ്രാം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത വനംവകുപ്പ്, പെരുമ്പാമ്പിനെ വേട്ടയാടിയ സാഹചര്യവും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണ്. പിടിയിലാകാനുള്ള മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
