കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറ് എൻ. വാസുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥപ്രകാരം ജാമ്യകാലത്ത് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. കൂടാതെ രണ്ട് ജാമ്യക്കാരെയും ആവശ്യമായ തുകയും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനെ തുടർന്നാണ് വാസു ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് അദ്ദേഹം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി, ജാമ്യം അനുവദിക്കുന്നതിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്ന് മുൻപേ വ്യക്തമാക്കിയിരുന്നു. ഇതോടെ കേസിൽ ഇതുവരെ നാല് പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ മൂന്ന് പേർക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
