ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്തും അരൂരും സി.പി.ഐ.എം സ്ഥാനാർഥിത്വത്തിൽ വ്യക്തതയാകുന്നു. കായംകുളത്ത് നിലവിലെ എം.എൽ.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അരൂരിൽ ദലീമയും തുടരുമെന്നാണ് വിവരം.
അതേസമയം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മത്സരരംഗത്തില്ലെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി അവസാനവാരം ചേർന്ന സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റുടെയും പുത്തലത്ത് ദിനേശന്‍റുടെയും നേതൃത്വത്തിലായിരുന്നു യോഗം.
ചെങ്ങന്നൂരിൽ സജി ചെറിയാന്‍ വീണ്ടും മത്സരിക്കാനും, അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴയിൽ ചിത്തരഞ്ജൻ എന്നിവരെയും പരിഗണിക്കാനും സാധ്യത ഉണ്ട് എന്നാണ് സൂചനകൾ. ഉറച്ച സീറ്റുകളിൽ കാലാവധി വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും സ്ഥാനാർഥി പട്ടിക അന്തിമമാക്കാനാണ് പാർട്ടിയുടെ നീക്കം.
മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ തല ചർച്ചകൾ പുരോഗമിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെ ഒഴികെ ബാക്കിയുള്ളവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
