ബംഗാളിൽ അവിഹിതബന്ധം ആരോപിച്ച് യുവതിക്ക് നടുറോഡിൽ ക്രൂര മർദ്ദനം: യുവതിയെ ദുഷ്ടമൃഗമെന്ന് വിളിച്ച് എംഎൽഎ 

JULY 1, 2024, 3:46 AM

കൊൽക്കത്ത: ബംഗാളിൽ അവിഹിതബന്ധം ആരോപിച്ച് യുവാവിനും യുവതിക്കും നടുറോഡിൽ ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം.ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിലാണ് സംഭവം നടന്നത്.

മര്‍ദിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്നും ഇക്കാരണത്താലാണ് കേസെടുക്കാത്തതെന്നും ആരോപിച്ച് ബിജെപി രംഗത്ത് വന്നതോടെ രാഷ്ട്രീയപരമായ തലത്തിലേക്ക് നീങ്ങി.

പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി ഭരണത്തിന്റെ വികൃതമുഖമാണ് ഇതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ സാമൂഹിക മാധ്യമമായ എക്സില്‍ വിമര്‍ശിച്ചു. യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നയാള്‍ ചോപ്രയിലെ എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്ത അനുയായി ആണെന്നും മാളവ്യ എക്‌സിലെ കുറിപ്പില്‍ പറയുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടപടിയെടുക്കുമെന്ന് വിശദീകരണവുമായി പൊലീസ് രംഗത്ത് എത്തി. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്ന് ഉപദ്രവിച്ച ആള്‍ക്കായുള്ള അന്വേഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ സംഭവത്തോട് പ്രതികരിച്ച ചോപ്ര എം.എൽ.എ ഹമീദുൽ റഹ്മാൻ, മർദനമേറ്റ സ്ത്രീ യെ "ദുഷ്ടമൃഗം" എന്ന് വിളിക്കുകയും അവളുടെ പ്രവർത്തനങ്ങൾ "സാമൂഹിക വിരുദ്ധം" ആണെന്നും പറഞ്ഞു. എന്നിരുന്നാലും, വീഡിയോയിൽ സ്ത്രീയെ മർദിക്കുന്നതായി കണ്ടയാളുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത് ഗ്രാമത്തിൻ്റെ കാര്യമാണെന്നും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും റഹ്മാൻ പറഞ്ഞു.  

"സ്ത്രീയും തെറ്റ് ചെയ്തു. ഭർത്താവിനെയും മകനെയും മകളെയും ഉപേക്ഷിച്ച് അവൾ ഒരു ദുഷ്ട മൃഗമായി മാറി. മുസ്ലീം സമൂഹമനുസരിച്ച് ചില നിയമങ്ങളും നീതിയും ഉണ്ട്. എന്നിരുന്നാലും, സംഭവിച്ചത് അൽപ്പം അതിരുകടന്നതാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു.ഈ സാഹചര്യത്തിൽ നടപടിയെടുക്കുമെന്നും എംഎൽഎ പറഞ്ഞു.

vachakam
vachakam
vachakam

ENGLISH SUMMARY: Woman thrashed on street in Bengal, Trinamool MLA calls her an 'evil beast'

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam