ഗുരുഗ്രാം: അയല്‍വാസിയായ ഒമ്പത് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കത്തിക്കാൻ ശ്രമിച്ച കേസില്‍ പത്താം ക്ലാസുകാരൻ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ജോലിക്ക് പോയിരുന്നു. മാതാവും രണ്ട് വയസുള്ള ഇളയ മകനെയും കൂട്ടി പ്രതിയായ 16കാരന്റെ അമ്മയെ കാണാൻ എത്തിയിരുന്നു. ഇത് കണ്ടതോടെ പ്രതി ട്യൂഷന് പോകുന്നെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി അയല്‍വീട്ടില്‍ പോവുകയായിരുന്നു. ബെല്ലടിച്ചപ്പോള്‍ പെണ്‍കുട്ടി വാതില്‍ തുറന്നു.
തുടർന്ന് സോഫയില്‍ ഇരുന്ന ശേഷം പ്രതി അവളോട് വെള്ളം ചോദിച്ചു. കുട്ടി വെള്ളമെടുത്ത് തിരികെ വരുമ്പോള്‍ അലമാരയില്‍ നിന്നും പ്രതി സ്വർണമെടുക്കുന്ന കാഴ്‌ചയാണ് കണ്ടത്. അമ്മയോട് ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി സ്വർണം പുറത്തേക്കെറിഞ്ഞു. ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടി അനുസരിച്ചില്ല. തുടർന്നാണ് കുട്ടിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം സമീപത്തുള്ള പൂജാമുറിയില്‍ നിന്ന് കർപ്പൂരം എടുത്ത് തീകൊളുത്തി.
കുറച്ച് സമയത്തിന് ശേഷം വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അമ്മ ഡോറില്‍ ബെല്ലടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുറിയില്‍ നിന്നും പുക ഉയരുന്നതും അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സ്‌ത്രീ ഉറക്കെ ബഹളം വച്ചതോടെ സമീപത്ത് താമസിക്കുന്നവരെല്ലാം എത്തി. ബാല്‍ക്കണി വഴി ഉള്ളില്‍ കടന്നപ്പോഴാണ് പെണ്‍കുട്ടി മരിച്ച് കിടക്കുന്നത് കണ്ടത്. പകുതിയോളം ഭാഗം പൊള്ളലേറ്റ നിലയിലായിരുന്നു. സമീപത്ത് ആണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.
അതേസമയം രണ്ട് മോഷ്‌ടാക്കള്‍ വീട്ടിലെത്തി തന്നെ മർദിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌തതോടെ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. 20,000 രൂപ കടം ഉണ്ടായിരുന്നുവെന്നും അത് തീർക്കാൻ വേണ്ടിയാണ് സ്വർണം മോഷടിച്ചതെന്നും ഒടുവില്‍ 16കാരൻ സമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്