വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന് ഡിമെന്‍ഷ്യ ഉണ്ടെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വസ്തുത മറച്ചുവെക്കുകയാണെന്നും അമേരിക്കന്‍ യാഥാസ്ഥിതിക രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കര്‍ കാള്‍സണ്‍. ഡെമോക്രാറ്റുകള്‍ ഉടന്‍ തന്നെ ബൈഡന് പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുമെന്ന് മുന്‍ ഫോക്‌സ് ന്യൂസ് ഹോസ്റ്റ് അവകാശപ്പെട്ടു.
ജൂണ്‍ 27 ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന ആദ്യത്തെ പ്രസിഡന്റ് ഡിബേറ്റിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അവകാശവാദം വരുന്നത്. ഡിബേറ്റിനിടെ സ്തബ്ധനായിപ്പോയ ബൈഡന്റെ പ്രകടനം ഡെമോക്രാറ്റുകളെ ഞെട്ടിച്ചു.
അടിത്തിടെയാണ് ബൈഡന്റെ രോഗനിര്‍ണയം ഉണ്ടായതെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും കാള്‍സണ്‍ പറഞ്ഞു. മാധ്യമങ്ങളുടെ മൗനത്തെയും കാള്‍സണ്‍ ചോദ്യം ചെയ്തു.
'ഒന്നുകില്‍ അവര്‍ ശരിക്കും മണ്ടന്മാരാണ് ... അല്ലെങ്കില്‍ അവര്‍ കള്ളം പറയുന്നവരാണ്, അവര്‍ യഥാര്‍ത്ഥത്തില്‍ സത്യസന്ധതയില്ലാത്തവരാണ്, അവര്‍ നിങ്ങളില്‍ നിന്ന് വ്യക്തമായത് മറയ്ക്കുന്നു,' കാള്‍സണ്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്