പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ എത്തിയത് 22 മണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ച്

APRIL 27, 2025, 9:11 AM

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയ ഭീകരര്‍, കൊക്കര്‍നാഗ് വനങ്ങളില്‍ നിന്ന് ബൈസരന്‍ താഴ്വരയിലേക്ക് ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ ഏകദേശം 20 മുതല്‍ 22 മണിക്കൂര്‍ വരെ കാല്‍നടയായി സഞ്ചരിച്ച് തങ്ങളുടെ മാരകമായ പദ്ധതി നടപ്പിലാക്കിയെന്നാണ്.

ആക്രമണത്തിനിടെ ഒരു പ്രദേശവാസിയുടേതും ഒരു വിനോദസഞ്ചാരിയുടേയും മൊബൈല്‍ ഫോണുകള്‍ ഭീകരര്‍ തട്ടിയെടുത്തതായി വൃത്തങ്ങള്‍ പറഞ്ഞു. നാല് ഭീകരരാണ് കൂട്ടക്കൊല നടത്തിയത്. ഇതില്‍ മൂന്ന് പേര്‍ പാകിസ്ഥാനികളും ഒരാള്‍ ജമ്മു-കശ്മീരുകാരനായ ആദില്‍ തോക്കറുമാണ്. 

ആക്രമണസമയത്ത് തീവ്രവാദികള്‍ എകെ-47, എം4 അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ചതായി ഫോറന്‍സിക് വിശകലനത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സമീപത്തെ കടകള്‍ക്ക് പിന്നില്‍ നിന്ന് രണ്ട് ഭീകരര്‍ ഇറങ്ങിവന്ന് ആളുകളോട് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ നാല് പേരെ വെടിവച്ചു കൊന്നു. പെട്ടെന്നുള്ള ഈ ക്രൂരമായ പ്രവൃത്തി പരിഭ്രാന്തി സൃഷ്ടിച്ചു. വിനോദസഞ്ചാരികള്‍ സുരക്ഷയ്ക്കായി എല്ലാ ദിശകളിലേക്കും ഓടി. അതേസമയം, മറ്റ് രണ്ട് തീവ്രവാദികള്‍ സിപ്പ് ലൈന്‍ ഏരിയയ്ക്ക് സമീപം നിന്ന് വെടിയുതിര്‍ത്തു.

കേസില്‍ ഒരു ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ പ്രധാന സാക്ഷിയായിട്ടുണ്ട്. ആക്രമണ സമയത്ത് ഒരു മരത്തിന് മുകളില്‍ ഇരുന്നുകൊണ്ട്, സംഭവങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വീഡിയോകള്‍ ഇപ്പോള്‍ നിര്‍ണായക തെളിവുകളായി മാറിയിട്ടുണ്ട്. 

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ഔദ്യോഗികമായി ആരംഭിച്ചു. ബുധനാഴ്ച മുതല്‍ ഭീകരവിരുദ്ധ ഏജന്‍സിയുടെ സംഘങ്ങള്‍ ആക്രമണ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തെളിവുകള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam