ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിൽ ഒന്നായ സൺ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമാകുന്നു. സഹോദരൻ കലാനിധി മാരനെതിരെ നിയമനടപടി സ്വീകരിക്കാൻ ദയാനിധി മാരൻ.
കലാനിധിയും ഭാര്യയും തന്റെ സ്വത്ത് വഞ്ചനാപരമായി തട്ടിയെടുത്തതായി ദയാനിധി ആരോപിച്ചു. സൺ ടിവി ഓഹരികളുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ദയാനിധി മാരൻ സഹോദരന് അയച്ച നോട്ടീസിൽ ആരോപിക്കുന്നു.
സൺ ഗ്രൂപ്പിന്റെ ഓഹരികൾ നിയമവിരുദ്ധമായി കലാനിധി മാരനും ഭാര്യയും ചേർന്ന് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. 2003-ൽ മുരശൊലി മാരൻ മരിക്കുന്നതിന് തൊട്ടുപിന്നാലെ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഏതാണ്ട് 12 ലക്ഷത്തോളം ഓഹരി കലാനിധിയും ഭാര്യയും കൈക്കലാക്കിയെന്നാണ് ആരോപണം.
നിലവിൽ സൺ ടിവിയുടെ 75 ശതമാനത്തോളം ഓഹരി കലാനിധിയുടെയും കുടുംബത്തിന്റെയും കൈവശമാണ്. ഇതിൽ തന്നെയും സഹോദരിയെയും വഞ്ചിച്ചെന്നാണ് ദയാനിധി ആരോപിക്കുന്നത്.
1993-ലാണ് സൺ ടിവി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത്. 2003 വരെയുള്ള പത്തുവർഷം കലാനിധി മാരൻ സ്ഥാപനത്തിലെ ജോലിക്കാരൻ മാത്രമായിരുന്നു.
പിന്നാലെ അദ്ദേഹം 75 ശതമാനത്തോളം ഓഹരികൾ കൈക്കലാക്കിയെന്നാണ് ദയാനിധിയുടെ ആരോപണം. 2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നാണ് ദയാനിധി മാരൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്