ഹരിയാന: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ഹരിയാനയിലെ ഹിസാറിലെ കോടതി വീണ്ടും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂൺ 23 ന് കേസ് വീണ്ടും പരിഗണിക്കും.
ഇത് രണ്ടാം തവണയാണ് അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നത്. നേരത്തെ, മെയ് 26 ന്, നാല് ദിവസത്തെ പോലീസ് റിമാൻഡിന് ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
പാകിസ്ഥാൻ പിന്തുണയുള്ള ചാരവൃത്തി ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മറ്റൊരു യൂട്യൂബർ ജസ്ബീർ സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജസ്ബീർ ജ്യോതിയുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
പോലീസ് പിടിച്ചെടുത്ത ജ്യോതി മല്‍ഹോത്രയുടെ മൊബൈല്‍ഫോണില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും നിരവധി സന്ദേശങ്ങളും മറ്റുവിവരങ്ങളും നീക്കംചെയ്തനിലയിലായിരുന്നു. ഏകദേശം 12 ടിബിയോളം വരുന്ന ഡേറ്റയാണ് പോലീസ് ഇതില്‍നിന്ന് വീണ്ടെടുത്തത്.
ഈ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ബന്ധപ്പെട്ടിരുന്നത് ഐഎസ്‌ഐ ഏജന്റുമാരാണെന്ന കാര്യം യുവതിക്ക് നേരത്തേ ബോധ്യപ്പെട്ടിരുന്നതായി പോലീസിന് വ്യക്തമായത്. അതിനിടെ, ജ്യോതി മല്‍ഹോത്ര പാകിസ്താനില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഒരു സ്‌കോട്ടിഷ് യൂട്യൂബറുടെ വീഡിയോയിലാണ് ജ്യോതി മല്‍ഹോത്ര അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്താനിലെ അനാര്‍ക്കലി ബസാറിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളുണ്ടായിരുന്നത്. എകെ 47 തോക്കുകളാണ് ഈ സുരക്ഷാഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്