സാംഭലില്‍ മസ്ജിദിലെ സര്‍വേക്കെതിരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയ മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അറസ്റ്റില്‍

MARCH 23, 2025, 4:08 PM

സാംഭല്‍: കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശിലെ സാംഭലിലെ മസ്ജിദില്‍ നടന്ന സര്‍വേയ്ക്കിടെ അക്രമത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അലിയെ ആദ്യം പള്ളിയില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അക്രമവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.

''ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, കോടതി ഉത്തരവുകളെത്തുടര്‍ന്ന് ഷാഹി ജുമാ മസ്ജിദില്‍ ഒരു സംഘം സര്‍വേ നടത്തിയപ്പോള്‍ അക്രമത്തിന് പ്രേരിപ്പിച്ചതില്‍ പങ്കുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവുകളെത്തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു,'' സാംഭല്‍ പോലീസ് സൂപ്രണ്ട് കൃഷന്‍ കുമാര്‍ ബിഷ്ണോയി പറഞ്ഞു. അലി കുറ്റം നിഷേധിച്ചു. ''ഞാന്‍ ഒരു അക്രമത്തിനും പ്രേരിപ്പിച്ചിട്ടില്ല,'' ചന്ദൗസിയിലെ ഒരു കോടതിയില്‍ ഹാജരാക്കുന്നതിനിടെ അലി പറഞ്ഞു.

മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്താന്‍ അഡ്വക്കേറ്റ് കമ്മീഷണറോട് സിവില്‍ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 19 മുതല്‍ സാംഭലില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. അതേ ദിവസം തന്നെ പ്രാഥമിക സര്‍വേയും നടത്തി. എന്നിരുന്നാലും, നവംബര്‍ 24 ന് പള്ളിയില്‍ രണ്ടാമതും പരിശോധന നടത്തുന്നതിനിടെ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ വെടിയേറ്റ് അഞ്ച് പേര്‍ മരിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam