ഓഹരി വിപണി തട്ടിപ്പ്: സെഷന്‍സ് കോടതി ഉത്തരവിന് നാലാഴ്ചത്തേക്ക് സ്റ്റേ; മാധവി ബുച്ചിന് ആശ്വാസം

MARCH 4, 2025, 2:20 AM

മുംബൈ: സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ്, റെഗുലേറ്ററി ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബച്ചിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച മുംബൈ സെഷന്‍സ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

'എല്ലാ കക്ഷികളെയും കേട്ട്, ഉത്തരവിലൂടെ കടന്നുപോയതിന് ശേഷം, വിശദാംശങ്ങളിലേക്ക് കടക്കാതെ ജഡ്ജി യാന്ത്രികമായി ഉത്തരവ് പാസാക്കിയതായി തോന്നുന്നു.' കീഴ്ക്കോടതിയുടെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ജസ്റ്റിസ് ശിവകുമാര്‍ ദിഗെയുടെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.

ബുച്ച്, നിലവിലുള്ള മൂന്ന് മുഴുവന്‍ സമയ സെബി ഡയറക്ടര്‍മാരായ അശ്വനി ഭാട്ടിയ, അനന്ത് നാരായണ്‍, കമലേഷ് ചന്ദ്ര വര്‍ഷ്ണി, ബിഎസ്ഇ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി, ബിഎസ്ഇ മുന്‍ ചെയര്‍മാനായ പ്രമോദ് അഗര്‍വാള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ വിധി.

vachakam
vachakam
vachakam

1994-ല്‍ ബിഎസ്ഇയില്‍ ഒരു കമ്പനിയെ ലിസ്റ്റ് ചെയ്തപ്പോള്‍ നടന്ന ചില വഞ്ചനകളുടെ പേരില്‍ അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യോട് പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍. ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പ്, ചട്ടലംഘനം, അഴിമതി എന്നിവ ഉള്‍പ്പെടെ പ്രതികള്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടര്‍ സപന്‍ ശ്രീവാസ്തവ നല്‍കിയ പരാതിയിലാണ് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam