ന്യൂഡെല്‍ഹി: ജനസംഖ്യാ സെന്‍സസ് രാജ്യവ്യാപകമായി 2027 ല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഈ പ്രക്രിയയുടെ ഭാഗമായി ഉള്‍പ്പെടുത്തുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു. സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ജനസംഖ്യാ കണക്കെടുപ്പ് 2027 മാര്‍ച്ച് 1 ന് ആരംഭിക്കും.
സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ജനസംഖ്യാ കണക്കെടുപ്പിന്റെ റഫറന്‍സ് തിയതി 2027 മാര്‍ച്ച് 1 ആയിരിക്കും.
ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ മഞ്ഞുവീഴ്ചയും കാലാവസ്ഥാ അനിശ്ചിതാവസ്ഥയുമുള്ള പ്രദേശങ്ങളില്‍, സെന്‍സസ് നേരത്തെ നടത്തും. ഇവിടങ്ങളില്‍ റഫറന്‍സ് തിയതി 2026 ഒക്ടോബര്‍ 1 ആയി നിശ്ചയിച്ചിട്ടുണ്ട്.
ജാതി തിരിച്ചുള്ള കണക്കെടുപ്പ് സഹിതം 2027 ലെ സെന്‍സസ് നടത്താനുള്ള ഔദ്യോഗിക പരിപാടി, 2025 ജൂണ്‍ 16 ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും പ്രകാരം ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന ദേശീയ സെന്‍സസ് പ്രക്രിയയുടെ ഭാഗമായി ജാതികളുടെ കണക്കെടുപ്പ് ഇതാദ്യമായാണ്. നയ ആസൂത്രണത്തിലും ക്ഷേമ പദ്ധതികളുടെ വിതരണത്തിലും സഹായിക്കുന്നതിന് ഔപചാരികമായ ജാതി സെന്‍സസ് നടത്തണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു വരികയായിരുന്നു.
2011 ലാണ് രാജ്യത്ത് ഒടുവില്‍ ജനസംഖ്യാ സെന്‍സസ് നടത്തിയത്. 2010ല്‍ വീടുകളുടെ പട്ടിക തയ്യാറാക്കി, 2011ന്റെ തുടക്കത്തില്‍ അന്തിമ കണക്കെടുപ്പ് നടത്തി. 2011ലെ അവസാന സെന്‍സസില്‍ ഇന്ത്യയില്‍ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തി. 2021 ല്‍ സെന്‍സസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു. എന്നാല്‍ കോവിഡ്19 മഹാമാരി കാരണം ഇത് മാറ്റിവെക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്