ഡൽഹി : ഓപ്പറേഷൻ സിന്ദുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആദ്യ വിദ്യാർഥി സംഘം ഡൽഹിയിൽ എത്തി. അർമേനിയയിൽ നിന്നുള്ള 110 പേരടങ്ങുന്ന വിദ്യാർഥി സംഘമാണ് ഡൽഹിൽ എത്തിയത്.
വിദ്യാർഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് എത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഇറാനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കുടുംബങ്ങൾ ആശങ്ക ഉയർത്തിയിരുന്നു. ഇറാനിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയക്കുന്ന കശ്മീരിൽ നിന്നായിരുന്നു കൂടുതൽ സഹായ ആവശ്യമെത്തിയത്.
ഇറാനിൽ 13,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും മെഡിക്കൽ ബിരുദം നേടുന്നവരാണ്.
സമയബന്ധിതമായി വിദ്യാർഥികളെ ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ നന്ദി പറഞ്ഞു. മറ്റുള്ളവരെ ഉടൻ ഒഴിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്