ഹരിയാനയില്‍ അവിഹിത ബന്ധത്തിന്റെ പേരില്‍ യോഗാധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി

MARCH 26, 2025, 3:16 AM

ചണ്ഡീഗഢ്: ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ ഒരു യോഗാധ്യാപകനെ അവിഹിത ബന്ധത്തിന്റെ പേരില്‍ ജീവനോടെ കുഴിച്ചുമൂടി. റോഹ്തക്കിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ യോഗാധ്യാപകനായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി ഏഴ് അടി ആഴമുള്ള കുഴിയില്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. കുറ്റകൃത്യം നടന്ന് മൂന്ന് മാസത്തിന് ശേഷം മാര്‍ച്ച് 24 ന് പോലീസ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു.

ഡിസംബര്‍ 24 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. കൈകാലുകള്‍ കെട്ടി ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു. തുടര്‍ന്ന് വിജനമായ ഒരു വയലിലേക്ക് കൊണ്ടുപോയി. അവിടെ കുഴല്‍ക്കിണറിനുള്ളതാണെന്ന വ്യാജേന പ്രതി ആഴത്തിലുള്ള കുഴി കുഴിപ്പിച്ചിരുന്നു. ജഗ്ദീപിനെ ജീവനോടെ കുഴിയില്‍ ഇട്ടു മൂടി. 

തട്ടിക്കൊണ്ടുപോയി 10 ദിവസത്തിന് ശേഷം ഫെബ്രുവരി 3 ന് പൊലീസ് ഒരു മിസ്സിംഗ് കേസ് ഫയല്‍ ചെയ്തു. 

vachakam
vachakam
vachakam

ജഗ്ദീപിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ കേസില്‍ നിര്‍ണായകമായ ഒരു സൂചന നല്‍കി. ഒടുവില്‍ ധരംപാല്‍, ഹര്‍ദീപ് എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചോദ്യം ചെയ്യലില്‍, കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പ്രതികള്‍ വെളിപ്പെടുത്തി. വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയുമായി ജഗ്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന് അവരുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഈ ബന്ധമാണ് സ്ത്രീയുടെ ഭര്‍ത്താവിനെ കൊലപാതകത്തിലേക്ക് നയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam