ലക്‌നൗ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പെടുന്നില്ലെന്ന് കോടതി പറഞ്ഞു.
'സംശയമില്ല, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. കൂടാതെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഇതില്‍ ഉള്‍പ്പെടുന്നില്ല,' കോടതി പറഞ്ഞു.
ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിക്കുന്നു എന്ന പ്രസ്താവനയ്ക്കാണ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2022ല്‍ രാജസ്ഥാനില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെയാണ് രാഹുല്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
'ചൈന 2000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം പിടിച്ചെടുത്തതിനെക്കുറിച്ചും 20 ഇന്ത്യന്‍ സൈനികരെ കൊന്നതിനെക്കുറിച്ചും അരുണാചല്‍ പ്രദേശില്‍ നമ്മുടെ സൈനികരെ മര്‍ദിച്ചതിനെക്കുറിച്ചും അവര്‍ ഒരു ചോദ്യം പോലും ചോദിക്കില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരോട് ഇതിനെക്കുറിച്ച് ഒരു ചോദ്യവും ചോദിക്കില്ല. സത്യമല്ലേ? രാഷ്ട്രം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് ഒന്നും അറിയില്ലെന്ന് നടിക്കരുത്,' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്