ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയുണ്ടായി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബിടി ലക്ഷ്മണന്റെ വൈകാരിക വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ വീഡിയോയിൽ, മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് ബിടി ലക്ഷ്മൺ കരയുന്നത് കാണാം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
“എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്, ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിതിരിക്കുന്നത്.” എന്നാണ് അദ്ദേഹം നിലവിളിച്ചുകൊണ്ട് പറയുന്നത്.
“എനിക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ എനിക്ക് അവനെ നഷ്ടപ്പെട്ടു. ദയവായി അവന്റെ മൃതദേഹം എനിക്ക് തരൂ, പോസ്റ്റ്‌മോർട്ടം നടത്തി അവന്റെ മൃതദേഹം കഷണങ്ങളാക്കരുത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഞങ്ങളെ (ദുരന്തത്തിന്റെ ഇരകളെ) സന്ദർശിച്ചേക്കാം, പക്ഷേ അവർക്ക് അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല,” അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്