റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ നാഷണല്‍ പാര്‍ക്ക് പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മാവോയിസ്റ്റ് വിരുദ്ധ നടപടികളില്‍ കൊല്ലപ്പെട്ട ഏഴ് നക്‌സലുകളുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം ഗൗതം എന്ന സുധാകര്‍, തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ഭാസ്‌കര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ജൂണ്‍ 5 നാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സുധാകറിന്റെ മൃതദേഹം കണ്ടെടുത്തത്. അടുത്ത ദിവസം തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ഭാസ്‌കറിന്റെ മൃതദേഹം കണ്ടെടുത്തു. ജൂണ്‍ 6, 7 തിയതികളിലെ രാത്രികളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ക്ക് ശേഷം പ്രദേശത്തു നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
ഭാസ്‌കറിനിന്റെ തലയ്ക്ക് ഛത്തീസ്ഗഡ് സര്‍ക്കാര്‍ 25 ലക്ഷം രൂപയും തെലങ്കാന സര്‍ക്കാര്‍ 20 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ കണ്ടെടുത്ത ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ സുരക്ഷാ സേന ഗണ്യമായ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ട് എകെ47 റൈഫിളുകളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രദേശത്ത് ഒളിച്ചിരിക്കുന്നമാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി വനപ്രദേശത്ത് വിപുലമായ തിരച്ചില്‍ സുരക്ഷാ സേന നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്