സുപ്രീം കോടതിക്കെതിരായ എംപിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ തള്ളി ബിജെപി; ജുഡീഷ്യറിയെ മാനിക്കുന്നെന്ന് നദ്ദ

APRIL 20, 2025, 2:58 AM

ന്യൂഡെല്‍ഹി: സുപ്രീം കോടതിക്കെതിരെ തങ്ങളുടെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശര്‍മ്മയും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തള്ളി ബിജെപി. എംപിമാരുടെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

''നിയമസഭയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ചുള്ള എംപിമാരായ നിഷികാന്ത് ദുബെയുടെയും ദിനേശ് ശര്‍മ്മയുടെയും അഭിപ്രായങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, പക്ഷേ ബിജെപി അവയോട് യോജിക്കുന്നില്ല, അത്തരം പരാമര്‍ശങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു,'' നദ്ദ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.

ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേതാക്കളോടും മറ്റ് പാര്‍ട്ടി അംഗങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

'ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിച്ചിട്ടുണ്ട്, അതിന്റെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്, കാരണം സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു,' നദ്ദ പറഞ്ഞു.

സുപ്രീം കോടതി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ലമെന്റ് അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ശനിയാഴ്ച പറഞ്ഞത്. രാജ്യത്തെ 'ആഭ്യന്തര യുദ്ധങ്ങള്‍ക്ക്' ചീഫ് ജസ്റ്റിസ് ഖന്ന ഉത്തരവാദിയാണെന്നും ദുബെ ആരോപിച്ചു. 2025 ലെ വഖഫ് (ഭേദഗതി) നിയമത്തില്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വാദം കേള്‍ക്കല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 

പാര്‍ലമെന്റിനോടോ രാഷ്ട്രപതിയോടോ നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോതിക്ക് കഴിയില്ലെന്ന് ബിജെപി എംപി ദിനേശ് ശര്‍മ്മയും വിവാദത്തില്‍ പങ്കുചേര്‍ന്നു. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും കോടതിയെ വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി സൂപ്പര്‍ പാര്‍ലമെന്റ് ചമയുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

vachakam
vachakam
vachakam

സുപ്രീം കോടതിയെ ഒരു ഭരണകക്ഷി എംപി ചോദ്യം ചെയ്യുന്നത് ഖേദകരമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 'നമ്മുടെ നിയമ സംവിധാനത്തില്‍ അവസാന വാക്ക് സര്‍ക്കാരിന്റേതല്ല, സുപ്രീം കോടതിയുടേതാണ്. ഇത് മനസിലാക്കാത്തത് ഖേദകരമാണ്,' കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam