ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്തതിന് അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ഉപരോധങ്ങള്‍ ലംഘിച്ചാണ് ഇറക്കുമതിയെന്നാണ് ആരോപണം.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തോ എന്നാണ് അന്വേഷിക്കുന്നത്. മുന്ദ്രക്കും പേര്‍ഷ്യന്‍ ഗള്‍ഫിനും ഇടയില്‍ സഞ്ചരിച്ച അദാനിയുടെ കപ്പലുകള്‍ ഉപരോധം ലംഘിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. അദാനി എന്റര്‍പ്രൈസസിലേക്ക് ചരക്കുകള്‍ കയറ്റി അയക്കാന്‍ ഉപയോഗിച്ച നിരവധി എല്‍പിജി ടാങ്കറുകളുടെ പ്രവര്‍ത്തനങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം ഈ വിഷയത്തില്‍ യുഎസ് അധികൃതര്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇറാനിയന്‍ എല്‍പിജി വ്യാപാരത്തില്‍ മനപൂര്‍വം ഇടപെട്ടുവെന്ന ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഇറാന്‍ ഉപരോധങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് തെറ്റായ അനുമാനങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നുമായിരുന്നു പ്രതികരണം. ഇറാനില്‍ നിന്നോ ഇറാന്റെ ഉടമസ്ഥതയിലുള്ളതോ ആയ ഒരു ചരക്കും തങ്ങളുടെ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് അദാനി ഗ്രൂപ്പ് ഇന്നലെ അറിയിച്ചിരുന്നു. തങ്ങളുടെ സ്ഥാപനവും ഇറാനിയന്‍ എല്‍പിജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അധികൃതര്‍ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്