ബെംഗളൂരു: വനിതാ ഹോസ്റ്റലിൽ കയറി 24കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ബിഹാർ സ്വദേശി കൃതി കുമാരി കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ ബംഗളൂരു പൊലീസ് മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു.കോറമംഗലയിലെ വനിതാ പിജിയിലാണ് സംഭവം.
രാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അഭിഷേക് കൃതിയെ മുറിയിൽ നിന്ന് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തുകയും കഴുത്ത് മുറിക്കുകയും ചെയ്തു.
യുവതിയുടെ നിവലിളി കേട്ട് മറ്റുള്ളവർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഉടൻ തന്നെ ഹോസ്റ്റലിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. കൃതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സ്വകാര്യ ഐ ടി കമ്ബനിയിലെ ജീവനക്കാരിയാണ് കൃത്. അഭിഷേകിന്റെ സുഹൃത്തും കൃതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവർ തമ്മിലുള്ള പ്രശ്നത്തില്‍ കൃതി ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്