ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട യുഎൻ പ്രമേയം യു.എസ്. വി‌റ്റോ ചെയ്തു

JUNE 4, 2025, 8:26 PM

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ പ്രമേയം യുഎസ് വീറ്റോ ചെയ്തതായി റിപ്പോർട്ട്. ഗാസയിൽ "സ്ഥിരവും നിബന്ധനകളില്ലാത്തതുമായ" വെടിനിർത്തൽ ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അവതരിച്ച പ്രമേയത്തെ ആണ് യുഎസ് വീറ്റോ ചെയ്തത്. ബാക്കിയുള്ള 14 അംഗങ്ങളും ആ പ്രമേയത്തിന് പിന്തുണ നൽകി. ഗാസയിൽ നിന്നും സായുധ സംഘങ്ങൾ വിട്ടുപോകുകയും, എല്ലാ തടവുകാരെയും വിട്ടയക്കുകയും, മാനവിക സഹായത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്.

എന്നാൽ ഈ പ്രമേയം വെടിനിർത്തൽ നേടാനുള്ള നയതന്ത്ര ശ്രമങ്ങളെ തകർക്കും എന്നും ഐക്യരാഷ്ട്രസഭ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ യുഎസ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഇവരൊക്കെയാണ് അങ്ങനെ പ്രഖ്യാപിച്ചത് എന്നും അവർ ആയുധം താഴെവെയ്ക്കാനും ഗാസ വിടാനും ആവശ്യപ്പെടാത്ത ഒരു പ്രമേയത്തെ ഞങ്ങൾ പിന്തുണയ്ക്കില്ല," എന്നും ആണ് യുഎസിന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധിയായ ഡൊറോത്തി ഷെയയുടെ പ്രതികരണം.

ഇതിനിടെ, ഗാസയിലെ സഹായ വിതരണം സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്നു. യുഎൻ റിപ്പോർട്ട് അനുസരിച്ച്, രണ്ടു ദശലക്ഷത്തിലധികം ആളുകൾ ആണ് ഗാസയിൽ പട്ടിണി കാരണം  മരണ ഭീഷണി നേരിടേണ്ടിവരുന്നത്. ഇസ്രായേൽ ഭക്ഷണവും മറ്റ് സഹായങ്ങളും തടഞ്ഞതിനെത്തുടർന്ന് 11 ആഴ്ചയായി ആ വിതരണം നിലച്ചിരിക്കുന്നു. ഇതിനു പിന്നാലെ, ഗാസയിലെ സഹായ വിതരണം ‘ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ’ (GHF) എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഇസ്രായേലും യുഎസും പിന്തുണക്കുന്ന ഈ സംഘടനയാണിത്.

vachakam
vachakam
vachakam

ഗാസയിലെ അസഹ്യമായ ഈ അവസ്ഥ അവസാനിക്കേണ്ടതാണെന്നതിനാൽ ബ്രിട്ടൻ പ്രമേയത്തിന് പിന്തുണ നൽകി. "സ്ഥിരമായ വെടിനിർത്തൽ  മാത്രമാണ് ദീർഘകാല പരിഹാരത്തിന് വഴി എന്നും ഇസ്രായേൽ സഹായ നിരോധനം അവസാനിപ്പിക്കണം എന്നും ഐക്യരാഷ്ട്രസഭയും മറ്റ് സംഘടനകളും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അനുമതി നൽകണം" എന്നും ബ്രിട്ടന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധിയായ ബാർബറ വുഡ്വേഡ് പറഞ്ഞു.

അതേസമയം 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്, 251 പേരെ പിടിച്ചു കൊണ്ടുപോയി. അതിന്റെ പ്രതികരണമായി ആണ് ഇസ്രായേൽ സൈനിക നടപടികൾ തുടങ്ങിയത്. അതിനുശേഷം ഗാസയിൽ 54,000-ലധികം പേർ കൊല്ലപ്പെട്ടു, ഇതിൽ 4,200-ലധികം പേർ 2025 മാർച്ച് 18-ന് ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയതിനു ശേഷമാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam