സോഷ്യൽ മീഡിയയിലും ടി വി പരിപാടിയിലും വൈറൽ ആയി ബ്രസീലിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകൾ. ഒരു കത്തോലിക്കാ ടിവി പരിപാടിയിൽ താളമിട്ട് നൃത്തം ചെയ്തതോടെ ആണ് ഇവർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായത്.
ഇതിന് പിന്നാലെ ഇവര് ആരാണ് എന്ന അന്വേഷണത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ. സിസ്റ്റർ മരിസെലെ കാസിയാനോയും സിസ്റ്റർ മരിസ ഡെ പൗലയും ആണ് ഈ താരങ്ങൾ. “കോപ്പിയോസ റെഡെൻസാവോ” എന്ന കന്യാസ്ത്രീ സഭയുടെ അംഗങ്ങളാണ് ഇരുവരും എന്നാണ് ലഭിക്കുന്ന വിവരം.
ബ്രസീലിലെ "Pai Eterno" (പിതാവായ ദൈവം) എന്ന കത്തോലിക്കാ ചാനലിലെ ഒരു പരിപാടിയിൽ വൃത്തി ക്യാമ്പിനെക്കുറിച്ച് സംസാരിക്കവേ, ആണ് അവർ ഒരു ഗാനത്തെ കുറിച്ചും ചർച്ച ചെയ്തത്. അതിനുശേഷം അവർ പെട്ടെന്ന് താളമിട്ട് പാട്ടും ഡാൻസും തുടങ്ങുകയായിരുന്നു. അവതാരകനായ ഡീക്കൺ ജിയോവാനി ബാസ്റ്റോസും അവർക്കൊപ്പം ചേർന്നു. ഈ കാഴ്ച പലർക്കും സന്തോഷം നൽകി — ബ്രസീലിലും വിദേശത്തും ലക്ഷക്കണക്കിനാളുകൾ ആണ് ഈ വീഡിയോ കണ്ടത്.
“ബീറ്റ് കേട്ടാൽ ഉടൻ ഡാൻസ് ചെയ്യും! എനിക്ക് പാടാനും ബീറ്റ്‌ബോക്‌സ് ചെയ്യാനും താല്പര്യമുണ്ട്. അതിനാൽ അതൊന്നും ഞങ്ങൾക്കായി പ്രത്യേകമായി പ്ലാൻ ചെയ്തതല്ല. ഇത്രയും അന്താരാഷ്ട്രതലത്തിൽ വൈറലാവുമെന്ന് ഞങ്ങൾ കരുതിയില്ല” എന്നാണ് ഇതിനെ കുറിച്ച് സിസ്റ്റർ മരിസ വ്യക്തമാക്കിയത്.
അവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾക്ക് അതിൽ നിന്നും പുറത്തു കടക്കാനും ലഹരി വിരുദ്ധതയ്ക്കും സഹായം നൽകുന്ന കന്യാസ്ത്രീകൾ ആണ് ഇവർ. സംഗീതം അതിന് പ്രധാന മാർഗമായി ഇവർ ഉപയോഗിക്കുന്നു.
“ബീറ്റ്‌ബോക്‌സ്, പാട്ട്, നൃത്തം — ഈ എല്ലാ കലകളും ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. അതിലൂടെ നമ്മൾ ഉദ്ദേശിക്കുന്ന ആളുകളുടെ ഹൃദയം തൊടാൻ കഴിയും,” സിസ്റ്റർ മരിസെലെ പറഞ്ഞു.
സിസ്റ്റർ മരിസെലെക്ക് ഇപ്പോൾ വൈറൽ ആയതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ 1 ലക്ഷം ഫോളോവേഴ്സുകൾ എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്