മോസ്‌കോ: മോസ്‌കോയിൽ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.
ആക്രമണത്തിന് പിന്നിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്ന് പുടിൻ സമ്മതിക്കുന്നത് ഇതാദ്യമാണ്. ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ക്രോക്കസ് സിറ്റി ഹാളിലേക്ക് ഇരച്ചുകയറിയ ഭീകരർ സംഗീത നിശക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു.
139 പേരാണ് ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 97 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു. ഇസ്ലാമിക ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു.
അതേസമയം, ആക്രമണത്തിൽ ഉക്രെയ്‌നിന് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പുടിൻ. ” ചില ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആക്രമണത്തിന് ശേഷം ഉക്രൈനിലേക്ക് പോകാൻ ഭീകരർ ശ്രമിച്ചത് എന്തിനാണ്? അവരെ സംരക്ഷിക്കാൻ ആരുണ്ടായിരുന്നു? 2014 മുതൽ റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കണ്ണികളായിരിക്കാം ഇവരെന്നും പുടിൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്