കണ്ണൂർ: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന തരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്ന് ആവര്‍ത്തിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.
ശോഭാ സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും തൃശൂരിലോ ഡൽഹിയിലോ വച്ച് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തോട് നല്‍കിയിട്ടുള്ള മഹത്തായ സന്ദേശമാണിത്. മാധ്യമങ്ങള്‍ക്കും നല്‍കിയ സന്ദേശമാണിത്.നിങ്ങളും ഇത്തരം കൂട്ടുകെട്ടില്‍ ആകൃഷ്ടരായി പോകരുത്. സാമ്ബത്തികമായി നിങ്ങളെയൊക്കെ ചൂഷണം ചെയ്യാന്‍ പലതരത്തിലുള്ള വിഷയങ്ങള്‍ ഉപയോഗിച്ച് വട്ടംകറങ്ങി നടക്കുന്നവരുണ്ട്. അതില്‍ ഒന്നും കുടുങ്ങിപ്പോവരുത്.
തെറ്റിദ്ധാരണ നീക്കാനാണ് വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളോട് കാര്യങ്ങള്‍ പറഞ്ഞത്. ദല്ലാള്‍ നന്ദകുമാറിന് എന്നെ ചതിക്കാനോ പറ്റിക്കാനോ ആയിട്ടില്ല.' - ഇപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്