ബെംഗളൂരു: ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ കുരുക്കില്‍.
രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. പ്രജ്വല്‍ ജർമനിയിലേക്ക് കടന്നതായാണ് സൂചന. സഖ്യകക്ഷിയായ ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല
എന്നാല്‍ പ്രതികരണവുമായി പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ തിരിച്ചെത്തിക്കുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹാസൻ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26നു രണ്ടു ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരില്‍ അശ്ലീല വിഡിയോകള്‍ പ്രചരിച്ചത്. വിഡിയോകള്‍ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം.
ഏപ്രില്‍ 25ന് വനിതാ കമ്മിഷൻ അധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. വിഡിയോകള്‍ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം. വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിലെ സിറ്റിങ് എംപിയാണ് 33 വയസ്സുകാരനായ പ്രജ്വല്‍ രേവണ്ണ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വല്‍ ആദ്യമായി ഇവിടെനിന്നു വിജയിച്ചത്. 2004 മുതല്‍ 2019 വരെ എച്ച്.ഡി.ദേവഗൗഡയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്