ലഷ്‌കറെ തൊയ്ബ ഭീകരരുമായി വേദിപങ്കിട്ട് പാക് നേതാക്കള്‍; ഒപ്പം പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരം

MAY 30, 2025, 10:04 AM

ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബയിലെ ഭീകരരുമായി പാക് രാഷ്ട്രീയ നേതാക്കള്‍ വേദി പങ്കിടുന്നതിന്റെ ചിത്രം പുറത്ത്. മെയ് 28 ന് പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ചിത്രമാണിത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ഭീകരന്മാരുമായാണ് നേതാക്കള്‍ വേദി പങ്കിട്ടത്.

പാകിസ്ഥാന്‍ മര്‍ക്കസി മുസ്ലിം ലീഗ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാഷണല്‍ അസംബ്ലി അംഗം മാലിക് റഷീദ് അഹമ്മദ് ഖാന്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍, പിഎംഎല്‍ (എന്‍) നേതാവ് മറിയം നവാസ് തുടങ്ങിയവര്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാരായ സെയ്ഫുള്ള കസൂരി, തല്‍ഹ സയീദ്, അമീര്‍ ഹംസ എന്നിവര്‍ക്ക് ഒപ്പമിരിക്കുന്ന ദൃശ്യമാണ് പുറത്തെത്തിയിട്ടുള്ളത്. ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ.

നേതാക്കള്‍ ഭീകരരെ വേദിയിലേക്ക് ആനയിക്കുകയും സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. മാലിക് റഷീദ്, ഭീകരരെ പുകഴ്ത്തി സംസാരിച്ചുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഹാഫിസ് സയീദിനെയും സെയ്ഫുള്ള കസൂരിയെയും പോലുള്ളവരാണ് പാകിസ്ഥാനികളെ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു റഷീദ് മാലിക് പറഞ്ഞത്. മുരിദ്കെയിലെ ഭീകരകേന്ദ്രത്തിന് നേര്‍ക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ലഷ്‌കറെ ഭീകരന്‍ മുദാസിറിന്റെ സഹോദരന് പാക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മാലിക് റഷീദ് പ്രഖ്യാപിച്ചു.

ഇവിടെ പരിപാടികളിലും ആളുകളുടെ സന്തോഷങ്ങളിലും പങ്കെടുക്കുന്നതിന്റെ തിരക്കില്‍പ്പെട്ടിരിക്കുമ്പോഴാണ് ഇന്ത്യ, തന്നെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് മുദ്രകുത്തുന്നതെന്ന് കസൂരി പറഞ്ഞു. കസൂര്‍, കസൂരി എന്ന് അവര്‍ പലകുറി പറഞ്ഞതോടെ തനിക്ക് ലോകം മുഴുവന്‍ പ്രശസ്തിയായെന്നും കസൂരി വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam