പാരീസ്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ശക്തമായി അപലപിച്ചു. സാമ്പത്തിക പിന്തുണയും ഭീകര ശൃംഖലകളിലൂടെ ഫണ്ട് വിനിയോഗിക്കാനുള്ള കഴിവും ഇല്ലാതെ ആക്രമണം നടക്കില്ലായിരുന്നുവെന്ന് ആഗോള ഭീകര ധനസഹായ നിരീക്ഷണ സംഘമായ എഫ്എടിഎഫ് പറഞ്ഞു.പണത്തിന്റെ കൈമാറ്റം ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവാണെന്നും പഹല്‍ഗാം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ പണില്ലാതെ സാധ്യമല്ലെന്നും എഫിഎടിഎഫ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് എഫ്എടിഎഫിന്റെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നതാണ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ വിവിധ ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഇന്ത്യയുടെ വാദത്തിന് ഇത് പ്രാധാന്യം നല്‍കുന്നു. ഇന്ത്യയിലെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തിരിച്ചറിയുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ സമ്പത്തിന്റെ നിര്‍ണായക പങ്കിനെയും ഇത് സൂചിപ്പിക്കുന്നു.
2022 ല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് എഫ്എടിഎഫ് ഒഴിവാക്കിയിരുന്നു. 2022 മുതല്‍ ഇസ്ലാമാബാദ് സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവുകളും വാദങ്ങളും സഹിതം പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശക്തമായി മുന്നോട്ടുനീങ്ങും. എഫ്എടിഎഫ് പ്രസ്താവന ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കരുത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്