പിൻവാങ്ങില്ല; സിറിയയിലും ലബനനിലും ഗാസയിലും സൈന്യം തുടരുമെന്ന് ഇസ്രായേല്‍

APRIL 16, 2025, 8:25 PM

ജറുസലേം: ഗാസയിൽ മാത്രമല്ല, അയൽരാജ്യമായ ലെബനനിലും സിറിയയിലും അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യത്തെ അനിശ്ചിതകാലത്തേക്ക് നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്.

സൈനികരെ പൂർണ്ണമായും ഒഴിപ്പിക്കുന്നതിനുപകരം അധിനിവേശ പ്രദേശങ്ങളിൽ തന്നെ നിലനിർത്തുകയും സുരക്ഷിത മേഖലകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് കാറ്റ്‌സ് പറഞ്ഞു.

വെടിനിർത്തൽ അവസാനിച്ചതിനുശേഷം കരസേന വീണ്ടും ആക്രമണം ആരംഭിച്ച ഗാസയിലെ നിരവധി പ്രദേശങ്ങൾ സമീപ ആഴ്ചകളിൽ ഇസ്രായേൽ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നിർബന്ധിക്കുന്നതിന്റെ പേരിലാണ് ഈ നീക്കം എങ്കിലും, അവർ കൂടുതൽ സൈനികരെ വിന്യസിക്കുകയും നിയന്ത്രണം കർശനമാക്കുകയും ചെയ്യുന്നു.

ഹിസ്ബുല്ലക്കെതിരെ ആക്രമണവുമായി കഴിഞ്ഞ വർഷം ലബനനിലെത്തിയ ഇസ്രായേല്‍ സേന ചില ഭാഗങ്ങളില്‍നിന്ന് ഇനിയും പിൻവാങ്ങിയിട്ടില്ല. ബശ്ശാറുല്‍ അസദിനെ മറിച്ചിട്ട സൈനിക അട്ടിമറിക്കുടൻ തെക്കൻ സിറിയയിലേക്ക് കടന്നുകയറിയ ഇസ്രായേല്‍ സൈന്യം അവിടെയും അക്രമം തുടരുകയാണ്.

അതേസമയം, ഗാസയിലെ ഒരു ആശുപത്രിയിലേക്ക് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. കുവൈറ്റ് ഫീൽഡ് ആശുപത്രിയുടെ വടക്കൻ ഗേറ്റിൽ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു മെഡിക്കൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam