ടെഹ്‌റാന്‍: ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണ പരമ്പരയില്‍ രാജ്യത്തെ പ്രധാന എണ്ണപ്പാടങ്ങള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.
പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാനും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഇസ്രയേലില്‍ കെട്ടിടത്തില്‍ മിസൈല്‍ വീണാണ് 5 പേര്‍ മരിച്ചത്. ടെൽ അവീവിൽ ജനവാസ മേഖലയിൽ റോക്കറ്റുകൾ പതിച്ചെന്ന് ഇസ്രയേൽ പൊലീസ്.
സംഘര്‍ഷം ലഘൂകരിക്കണമെന്ന അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ആക്രമണം ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്തതോടെ ശനിയാഴ്ച വൈകി ഇരു രാജ്യങ്ങളും പരസ്പരം വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്