ടെഹ്‌റാന്‍: ഇറാനിലെ ഫോര്‍ദോ ആണവ കേന്ദ്രം വീണ്ടും ആക്രമിച്ച് ഇസ്രയേല്‍. അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഭൂഗര്‍ഭ ആണവ കേന്ദ്രത്തിന് നേര്‍ക്ക് ഇസ്രയേലും വ്യോമാക്രമണം നടത്തിയത്. അമേരിക്കന്‍ ബോംബ് സൃഷ്ടിച്ച വിള്ളലുകളിലൂടെ കൂടുതല്‍ താഴേക്ക് പ്രഹരമേല്‍പ്പിക്കാനാണ് ഇസ്രയേലിന്റെ ശ്രമം.
യുഎസ് വ്യോമസേന ജിബിയു57 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകളും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നതാന്‍സിലും ഇസ്ഫഹാനിലും ഫോര്‍ദോയിലും കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. യുറേനിയം വേഗത്തില്‍ സമ്പുഷ്ടമാക്കാന്‍ ശേഷിയുള്ള ഫോര്‍ദോ, ഭൗമോപരിതലത്തില്‍ നിന്ന് 80 മുതല്‍ 90 മീറ്റര്‍ വരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് നശിപ്പിക്കാന്‍ ആവശ്യമായ ബോംബുകള്‍ ഇസ്രായേലിന്റെ പക്കലില്ലാത്തതിനാലാണ് അമേരിക്ക തങ്ങളുടെ ഭീമന്‍ ബോംബുപയോഗിച്ച് ഇവിടെ ആക്രമണം നടത്തിയത്.
'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന് പേരിട്ട യുഎസ് വ്യേമാക്രമണം എത്രത്തോളം ആഘാതം സൃഷ്ടിച്ചുവെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഫോര്‍ദോയുടെ ഭൂഗര്‍ഭ മേഖലകളില്‍ ഇത് വളരെ സാരമായ നാശനഷ്ടങ്ങള്‍ വരുത്തിയിരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്