ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതനം ആസന്നമായെന്നും, ഇറാനി ജനതക്കുവേണ്ടി ജനാധിപത്യ സർക്കാർ രൂപവത്കരിക്കാൻ തയാറാണെന്നും നാടുകടത്തപ്പെട്ട മുൻ ഇറാൻ കിരീടാവകാശി റിസ പഹ്‌ലവി. രാജ്യം വീണ്ടെടുക്കാനും പുനർനിർമ്മിക്കാനും ഇറാനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്രായേൽ ഇറാനിൽ ബോംബാക്രമണം തുടരുമ്പോൾ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പേടിച്ചരണ്ട എലിയെപ്പോലെ ഒളിവിൽ പോയിരിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തി എന്നും അത് തകർച്ചയുടെ പാതയിലാണെന്നും പഹ്‌ലവി പറഞ്ഞു. ഖമേനി ഒളിവിൽ പോയതായുള്ള റിപ്പോർട്ടുകൾ പരാമർശിച്ചുകൊണ്ട്, പരമോന്നത നേതാവിന് സാഹചര്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നും പഹ്‌ലവി കൂട്ടിച്ചേർത്തു.
അവസാന പഹ്‌ലവി ഭരണാധികാരി മുഹമ്മദ് റിസ ഷായുടെ മകനായ റിസ പഹ്‌ലവി 1979ലെ ഇസ്ലാമികവിപ്ലവത്തോടെയാണ് നാടുകടത്തപ്പെട്ടത്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹം ഇറാൻ സർക്കാറിന്റെ വിമർശകനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്