ടെഹ്‌റാന്‍: ഇസ്രായേലിനെതിരെയുള്ള യുദ്ധത്തില്‍ ഇറാന്റെ വിജയം അവകാശപ്പെട്ട് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത അമേരിക്കയുടെ മുഖത്ത് കനത്ത അടിയേറ്റെന്നും ഖമേനി പറഞ്ഞു. പ്രധാന യുഎസ് താവളങ്ങളിലൊന്നായ അല്‍ഉദൈദ് വ്യോമതാവളത്തില്‍ ആക്രമണം നടത്തി ഇറാന്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന അമേരിക്ക യുദ്ധത്തില്‍ നിന്ന് ഒന്നും നേടിയില്ലെന്നും ഖമേനി പറഞ്ഞു.
'നമ്മുടെ പ്രിയപ്പെട്ട ഇറാന്റെ യുഎസ് ഭരണകൂടത്തിനെതിരായ വിജയത്തിന് എന്റെ അഭിനന്ദനങ്ങള്‍. സയണിസ്റ്റ് ഭരണകൂടം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് യുഎസ് ഭരണകൂടം നേരിട്ട് യുദ്ധത്തില്‍ പ്രവേശിച്ചത്. ആ ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവര്‍ യുദ്ധത്തില്‍ പ്രവേശിച്ചത്, പക്ഷേ ഒന്നും നേടിയില്ല.' ഖമേനി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
'ഇസ്ലാമിക് റിപ്പബ്ലിക് യുഎസിന്റെ മുഖത്ത് കനത്ത പ്രഹരം നല്‍കി. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അല്‍ഉദൈദ് വ്യോമതാവളത്തില്‍ അവര്‍ ആക്രമണം നടത്തി നാശനഷ്ടങ്ങള്‍ വരുത്തി,' ഖമേനി പറഞ്ഞു.
ഇറാനെതിരായ ഭാവിയിലെ ഏതൊരു ആക്രമണത്തിനും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണം വലിയ നേട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വീണ്ടും പ്രകോപനം ഉണ്ടായാല്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്