ഹേഗ്: സിന്ധു നദീജല കരാര്‍സംബന്ധിച്ച ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ പുറപ്പെടുവിച്ച വിധി തള്ളി ഇന്ത്യ. പാകിസ്ഥാനുമായുള്ള തര്‍ക്ക പരിഹാരത്തിന് ഈ സംവിധാനം തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
കിഷന്‍ഗംഗ, റാറ്റ്‌ലെ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച എതിര്‍പ്പുകളുമായി ബന്ധപ്പെട്ട കേസില്‍ പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. പാകിസ്ഥാന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഏറ്റവും പുതിയ ഈ പ്രഹസനം, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു ശ്രമമാണെന്നും ഇന്ത്യ പ്രതികരിച്ചു.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം തര്‍ക്കത്തിന്മേലുള്ള തങ്ങളുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിധി കക്ഷികള്‍ക്ക് ബാധകമാണെന്നും ആര്‍ബിട്രേഷന്‍ കോടതി പറഞ്ഞു. സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ പ്രകാരം രണ്ട് പദ്ധതികളുടെ രൂപകല്‍പ്പനയെ കുറിച്ച് പാകിസ്ഥാന്‍ എതിര്‍പ്പ് ഉന്നയിച്ചതിന് ശേഷം പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ നടത്തുന്ന നടപടിക്രമങ്ങളെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
പേരിന് വേണ്ടിയുള്ള കോടതിയുടെ രൂപീകരണം തന്നെ സിന്ധു നദീജല കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും അതിനാല്‍ കോടതി എടുക്കുന്ന ഏതൊരു തീരുമാനവും നിയമവിരുദ്ധമാണെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്