നൂറുകണക്കിന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഫ്രഞ്ച് പീഡോഫൈല്‍ സര്‍ജന് 20 വര്‍ഷം തടവ്

MAY 28, 2025, 8:17 PM

പാരീസ്: നൂറുകണക്കിന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഫ്രഞ്ച് പീഡോഫൈല്‍ സര്‍ജന് 20 വര്‍ഷം തടവ് ശിക്ഷ. 1989 നും 2014 നും ഇടയില്‍ നൂറുകണക്കിന് രോഗികളെ, പ്രധാനമായും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി സമ്മതിച്ച മുന്‍ സര്‍ജന്‍ ജോയല്‍ ലെ സ്‌കൗര്‍നെക്കിന് പരമാവധി ശിക്ഷയായ 20 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ജഡ്ജി ഓഡ് ബുറേസി വിധി പറയുന്നത് കേട്ടുകൊണ്ട് ലെ സ്‌കൗര്‍നെക് കറുത്ത വസ്ത്രം ധരിച്ച് കോടതിയില്‍ വികാരരഹിതനായാണ് നിന്നത്.

മാര്‍ച്ചില്‍ 299 പേരെയും ലൈംഗികമായി പീഡിപ്പിച്ചതായി അദ്ദേഹം സമ്മതിച്ചു. മുന്‍ സര്‍ജന്‍ പ്രത്യേകിച്ച് അസുഖബാധിതരും ദുര്‍ബലരും മയക്കത്തിലുമായ ഇരകളെയാണ് പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന വസ്തുത കോടതി കണക്കിലെടുത്തിട്ടുണ്ടെന്ന് ജഡ്ജി ബുറേസി പറഞ്ഞു. ശിക്ഷയ്ക്ക് കുറഞ്ഞത് മൂന്നില്‍ രണ്ട് ശിക്ഷാ കാലാവധി നിര്‍ബന്ധമാണ്. അതേസമയം ലെ സ്‌കൗര്‍നെക് ഇതിനകം ഏഴ് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍, 2030 ആകുമ്പോഴേക്കും അദ്ദേഹത്തിന് പരോളിന് അര്‍ഹതയുണ്ടായേക്കാം.

ലെ സ്‌കൗര്‍നെക്കിന്റെ ഇരകളില്‍ ഒരാളായ അമേലി ലെവെക് പറഞ്ഞു: 'ഒരു ദിവസം അയാള്‍ക്ക് തെരുവിലൂടെ നടക്കാനും ആളുകളെ കാണാനും കഴിയുമെന്ന് കരുതുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. ആ ജീവിതം അവര്‍ അയാള്‍ക്ക് തിരികെ നല്‍കുമ്പോള്‍ ഞങ്ങള്‍ക്ക് അതായത് ഇരകള്‍ക്ക് ഇനി ഒരു സാധാരണ ജീവിതം ഇല്ല, അത് എന്നെ വെറുപ്പിക്കുന്നു.'-എന്നാണ്.

ഇരകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരുപത് വര്‍ഷം വളരെ കുറവാണെന്ന് ഇരകളില്‍ ചിലരുടെ അഭിഭാഷകയായ ഫ്രാന്‍സെസ്‌ക സട്ട പറഞ്ഞു. നിയമം മാറേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ലെ സ്‌കൗര്‍നെക്കിന് അപ്പീല്‍ നല്‍കാന്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാക്‌സിം ടെസിയര്‍ പറഞ്ഞു. ഫ്രാന്‍സിലെ ഏറ്റവും കൂടുതല്‍ പീഡോഫൈലര്‍ എന്ന് വിളിക്കപ്പെടുന്ന ലെ സ്‌കൗര്‍നെകിന് 74 വയസാണ്. ഇയാള്‍ 2020-ല്‍ തന്റെ രണ്ട് മരുമക്കള്‍ ഉള്‍പ്പെടെ നാല് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിന് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതല്‍ ബ്രിട്ടാനിയില്‍ വിചാരണ നേരിടുകയാണ്. ആ സമയത്ത് ഡസന്‍ കണക്കിന് ഇരകളാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. കുട്ടികള്‍ എന്ന നിലയില്‍ അവര്‍ അനുഭവിച്ച പീഡനം അവരുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് കോടതിയോട് പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ ലെ സ്‌കൗര്‍നെക് തന്റെ എല്ലാ ഇരകളെയും ലൈംഗികമായി പീഡിപ്പിച്ചതായി സമ്മതിച്ചു. പലരും അനസ്‌തേഷ്യയില്‍ ആയിരിക്കുമ്പോഴോ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉണരുമ്പോഴോ ആയിരുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്ന ഡയറികള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇത് പൊലീസിന് ഇരകളെ കണ്ടെത്താന്‍ സഹായിച്ചു. അതേസമയം ലെ സ്‌കൗര്‍നെക്കിന്റെ പരിചരണത്തിലായിരിക്കുമ്പോള്‍ അവര്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് അവരില്‍ പലര്‍ക്കും ഓര്‍മ്മയില്ല. ഈ മാസം ആദ്യം, ലെ സ്‌കൗര്‍നെക് കുട്ടികളായിരിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍ പറയുന്ന രണ്ട് ഇരകളുടെ മരണത്തിന് താന്‍ 'ഉത്തരവാദി' ആണെന്നും അദ്ദേഹം സമ്മതിച്ചു.

അവരില്‍ ഒരാളായ മാത്തിസ് വിനറ്റിന്റെ മുത്തശ്ശിമാര്‍, നാല് വര്‍ഷം മുമ്പ് മരിച്ച, തന്റെ പേരക്കുട്ടിയുടെ പേര് ഒരു ഡയറിയില്‍ ഉള്‍പ്പെട്ടതായി പൊലീസ് വെളിപ്പെടുത്തിയപ്പോള്‍ കുട്ടി അനുഭവിച്ച നരകയാതനയെക്കുറിച്ച്  ബിബിസിയോട് പറഞ്ഞിരുന്നു. താന്‍ ഒരു ബാല ബലാത്സംഗക്കാരന്‍  ആയതിനാല്‍ തനിക്ക് ഇനി തന്നെത്തന്നെ പീഡോഫൈല്‍ എന്ന രീതിയില്‍ കാണാന്‍ കഴിയില്ലെന്ന് ലെ സ്‌കൗര്‍നെക് കഴിഞ്ഞ ആഴ്ച കോടതിയില്‍ നല്‍കിയ അവസാന മൊഴികളില്‍ പറഞ്ഞു. ഒരു തരത്തിലുള്ള ഇളവും നല്‍കുമെന്ന് താന്‍ ആഗ്രഹിച്ചതുമില്ല അല്ലെങ്കില്‍ പ്രതീക്ഷിച്ചതുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam