സർക്കാർ ഉപകരണങ്ങളിൽ ചൈനീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്പായ ഡീപ് സീക്ക് നിരോധിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ചു ചൈനീസ് സർക്കാർ. 'സാമ്പത്തിക, വ്യാപാര, സാങ്കേതിക വിഷയങ്ങളുടെ രാഷ്ട്രീയവൽക്കരണം' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ ഈ നിരോധനത്തെ വിശേഷിപ്പിച്ചത്.
കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും അവരുടെ ഉപകരണങ്ങളിൽ നിന്ന് എല്ലാ ഡീപ് സീക്ക് ഉൽപ്പന്നങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ആണ് നിരോധനം ആവശ്യപ്പെടുന്നത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പ് നിരോധിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.
അതേസമയം ഡാറ്റ ശേഖരിക്കാൻ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത ചൈന ശക്തമായി നിഷേധിച്ചു. “ചൈനീസ് ഗവൺമെൻ്റ് ഒരിക്കലും സംരംഭങ്ങലൂടെയോ വ്യക്തികളുടെയോ അനധികൃതമായി ഡാറ്റ ശേഖരിക്കാനോ സംഭരിക്കാനോ ആവശ്യപ്പെടുന്നില്ല എന്നും ചൈന പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ പറയുന്നതനുസരിച്ച്, ഈ പ്ലാറ്റ്‌ഫോം "ഓസ്‌ട്രേലിയൻ ഗവൺമെൻ്റ് സാങ്കേതികവിദ്യയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത" ഉളവാക്കുമെന്ന് ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ ഉപദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ദക്ഷിണ കൊറിയയും ഡീപ്‌സീക്കിനെ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഡീക്‌സീക്കിൻ്റെ ഉപയോഗത്തിന് താൽക്കാലിക നിരോധനം കൊണ്ടുവരുമെന്ന് ദക്ഷിണ കൊറിയയും വെളിപ്പെടുത്തിയതായി രാജ്യത്തെ വ്യവസായ മന്ത്രാലയം അറിയിച്ചു.
ജോലിസ്ഥലത്ത് DeepSeek, ChatGPT എന്നിവയുൾപ്പെടെ AI സേവനങ്ങൾ ഉപയോഗിക്കുന്നതിൽ മന്ത്രാലയങ്ങളും ഏജൻസികളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ സർക്കാർ ചൊവ്വാഴ്ച നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം ഡീപ്‌സീക്ക് ഉൾപ്പെടെയുള്ള AI സേവനങ്ങളുടെ ഉപയോഗം തടഞ്ഞതായി കൊറിയൻ ഹൈഡ്രോ ആൻഡ് ന്യൂക്ലിയർ പവർ അറിയിച്ചു.
ബാഹ്യ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡീപ്‌സീക്കിലേക്കുള്ള ആക്‌സസ് വിദേശകാര്യ മന്ത്രാലയം നിയന്ത്രിച്ചതായി യോൻഹാപ്പ് ന്യൂസ് ഏജൻസി അറിയിച്ചു. നിർദ്ദിഷ്ട സുരക്ഷാ നടപടികൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഡീപ്‌സീക്കിൻ്റെ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങളും യുഎസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ച് ഡീപ്‌സീക്കിനോട് ചോദിക്കാൻ ദക്ഷിണ കൊറിയ പദ്ധതിയിടുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്