ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്ഥിതി സ്ഥിരതയില്‍ തുടരുന്നെന്ന് വത്തിക്കാന്‍

MARCH 12, 2025, 3:38 PM

റോം: ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി സ്ഥിരതയിലെന്ന് വത്തിക്കാന്‍. അടുത്തിടെ നടത്തിയ ചെസ്റ്റ് സ്‌കാനില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാനായിട്ടുണ്ടെന്ന് വത്തിക്കാന്‍ പറഞ്ഞു. 88 വയസ്സുള്ള പോപ്പ് ഇരട്ട ന്യുമോണിയയുമായി പോരാടുകയാണ്. 

ഫെബ്രുവരി 14 നാണ് ഗുരുതരമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഒരു ആഴ്ചയിലേറെയായി സ്ഥിരമായോ മെച്ചപ്പെട്ടോ ആയി തുടരുന്നു. പക്ഷേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള സമയപരിധി വത്തിക്കാന്‍ നല്‍കിയിട്ടില്ല. അദ്ദേഹം മരണഭീഷണിയില്‍ നിന്ന് പുറത്തു കടന്നതായി തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ചെറുപ്പത്തില്‍ ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു എന്നതിനാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ശ്വാസകോശ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. 

ആശുപത്രി വാസത്തിലുടനീളം ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്ന മാര്‍പ്പാപ്പ, ശ്വസനം സുഗമമാക്കുന്നതിനായി ശ്വസന ഫിസിയോതെറാപ്പിക്ക് വിധേയനായി. ചലനശേഷി മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ഫിസിക്കല്‍ തെറാപ്പിയും തുടര്‍ന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam