യുഎസിനെതിരെ 84% പ്രതികാര താരിഫ് പ്രഖ്യാപിച്ച് ചൈന; 12 യുഎസ് കമ്പനികള്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍

APRIL 9, 2025, 8:23 AM

ബെയ്ജിംഗ്: വ്യാപാര യുദ്ധം രൂക്ഷമാവുകയും ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ,  ശക്തമായ പ്രതികാര താരിഫുകളുമായി പ്രതികരിച്ച് ചൈന. വ്യാഴാഴ്ച മുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 84 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് ബീജിംഗ് പ്രഖ്യാപിച്ചു. മുമ്പ് പ്രഖ്യാപിച്ച 34 ശതമാനത്തില്‍ നിന്ന് കുത്തനെയുള്ള വര്‍ധനയാണിത്.

യുഎസ് കമ്പനികള്‍ക്കെതിരായ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ചൈന, ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) യുഎസിനെതിരെ  പുതിയ പരാതിയും നല്‍കി. യുഎസ് താരിഫുകള്‍ ആഗോള വ്യാപാര സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

'ചൈനയില്‍ യുഎസ് താരിഫ് വര്‍ദ്ധിപ്പിച്ചത് ഒരു തെറ്റിന് മേലുള്ള തെറ്റാണ്, ഇത് ചൈനയുടെ നിയമാനുസൃത അവകാശങ്ങളെയും താല്‍പ്പര്യങ്ങളെയും ഗുരുതരമായി ലംഘിക്കുകയും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു,' ചൈനയുടെ ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ട്രംപ് ഭരണകൂടം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104 ശതമാനം വരെ തീരുവ ചുമത്തിയതിന് ശേഷമാണ് ചൈനയുടെ പ്രതികാര നടപടികള്‍. ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്ക് മേലുള്ള ട്രംപിന്റെ 'പരസ്പര' തീരുവകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ട്രംപിന്റെ തീരുവകള്‍ക്കെതിരെ 'അവസാനം വരെ പോരാടുമെന്ന്' ചൈന പ്രതിജ്ഞയെടുത്തു. ചര്‍ച്ചകള്‍ ആരംഭിച്ച മറ്റ് പല രാജ്യങ്ങളെയും പോലെ വൈറ്റ് ഹൗസുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന്റെ സൂചനയൊന്നും ചൈന നല്‍കിയില്ല. പരസ്പര താരിഫ് വ്യാപാര അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരമല്ല. പകരം, അവ യുഎസിനെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് ചൈന പറയുന്നു.

യുഎസ് കമ്പനികള്‍ക്കെതിരെ നടപടി

vachakam
vachakam
vachakam

ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന കയറ്റുമതി നിയന്ത്രണ പട്ടികയില്‍ 12 യുഎസ് കമ്പനികളെയും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ആറ് കമ്പനികളെയും ചേര്‍ത്തതായി പ്രഖ്യാപിച്ചു. മറ്റ് ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയില്‍ ഫോട്ടോണിക്സും നോവോടെക്കും മറ്റും ഉള്‍പ്പെടുന്നു, അവ ഇപ്പോള്‍ ഇരട്ട-ഉപയോഗ വസ്തുക്കളുടെ കയറ്റുമതിക്ക് നിരോധനം നേരിടേണ്ടിവരും.

വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഷീല്‍ഡ് എഐ, സിയറ നെവാഡ കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ചൈനയുമായി ബന്ധപ്പെട്ട ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും രാജ്യത്ത് നിക്ഷേപം നടത്തുന്നതില്‍ നിന്നും വിലക്കുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam