തൻ്റെ പുതിയ സിനിമയുടെ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് റിബൽ വിൽസൺ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
'ദേബ്' എന്ന താരത്തിൻ്റെ പുതിയ ചിത്രം ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നതിൽ നിന്ന് തടയാൻ സഹപ്രവർത്തകരായ അമാൻഡ ഗോസ്റ്റ്, ഗ്രിഗർ കാമറൂൺ, വിൻസ് ഹോൾഡൻ എന്നിവർ ശ്രമിക്കുന്നതായാണ് റിബലിന്റെ പരാതി. എന്നാൽ ഈ മൂന്ന് പേരും വിൽസണെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ പഫെസ്റ്റിവലിൽ പ്രദർശനം നടത്തുമെന്നാണ് വിവരം . ഫെസ്റ്റിവലിൻ്റെ അവസാന ദിവസം സംഗീത ചിത്രം അരങ്ങേറുമെന്ന് റിബൽ വിൽസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ആ പ്ലാൻ തീർച്ചയായും മുന്നോട്ട് പോകുകയാണ്, സിനിമയുടെ പ്രീമിയർ സെപ്റ്റംബർ 15-ന് സജ്ജീകരിച്ചിരിക്കുന്നു. സിനിമയിൽ നിന്നുള്ള സ്റ്റില്ലുകൾ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് വിൽസൺ പറഞ്ഞു.
അതേസമയം നിർമ്മാതാക്കൾ റിബൽ വിൽസൺ സെറ്റിൽ മോശമായി പെരുമാറുകയും സോഷ്യൽ മീഡിയയിൽ നിക്ഷേപകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്