ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒനോന്റയിലെ ആല്‍ഫ്രഡ് എസ്. നാദര്‍ റീജണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു ചെറിയ വിമാനം തകര്‍ന്ന് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ ആളുകളെ കൊണ്ടുപോകുകയായിരുന്ന സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 വിമാനമാണ് തകര്‍ന്നത്. മേസണ്‍വില്ലെയില്‍ ഉച്ചയ്ക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ജോര്‍ജിയയിലെ അറ്റ്ലാന്റയിലെ കോബ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പൈപ്പര്‍ മാലിബു മിറാഷ് യാത്ര ചെയ്തത്. വിമാനം അതിന്റെ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി വെസ്റ്റ് വിര്‍ജീനിയയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിമാനം പറത്തിയിരുന്നത് ആരാണെന്ന് വ്യക്തമല്ല. മാരകമായ അപകടകാരണം എന്താണെന്ന് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. റോജര്‍ ബെഗ്സ് (76), ലോറ വാന്‍എപ്സ് (43), റയാന്‍ വാന്‍എപ്സ് (42), ജെയിംസ് ആര്‍ വാന്‍എപ്സ് (12), ഹാരിസണ്‍ വാന്‍എപ്സ് (10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജോര്‍ജിയയില്‍ നിന്നുള്ള കുടുംബമാണിത്. ഒരു ബേസ്‌ബോള്‍ ടൂര്‍ണമെന്റ് കാണാനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണില്‍ എത്തിയതായിരുന്നു കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്