മാഡ്രിഡ്: ഫിഫ ലോകകപ്പിനുള്ള സ്‌പെയിനിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു റയൽ മാഡ്രിഡ് താരം പോലും ഇല്ലാത്ത സ്പാനിഷ് ലോകകപ്പ് സ്‌ക്വാഡാണിത്. ലാലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണയുടെ എട്ട് താരങ്ങൾ ടീമിലുണ്ട്. കാലിലെ പരിക്കിന് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാഴ്‌സ മിഡ്ഫീൽഡർ ഫെർമിൻ ലോപസ് ടീമിലില്ല.
അതേസമയം പരിക്കിന്റെ പിടിയിലുള്ള ബാഴ്‌സലോണയുടെ യുവ വിസ്മയം ലമീൻ യമാലിനെ പ്രധാന പരിശീലകൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങൾ കളിക്കാനാകില്ല. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരാണ് സ്‌പെയിൻ. എന്നാൽ സ്‌പെയിനെ യൂറോ കിരീടത്തിലേക്ക് നയിച്ച അൽവാരോ മൊറാട്ട ലോകകപ്പ് ടീമിലില്ല.
ലോകകപ്പിന് മുന്നോടിയായി ജൂൺ 4ന് ഇറാഖുമായും 8ന് പെറുവുമായി സ്പാനിഷ് ടീം സൗഹൃദ മത്സരം കളിക്കുന്നുണ്ട്.
സ്പാനിഷ് ടീം
2010ലെ ലോകചാമ്പ്യൻമാരാണ് സ്‌പെയിൻ. കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ പുറത്തായി.
ഇത്തവണ പ്രാഥിക റൗണ്ടിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർഡെ,സൗദി അറേബ്യ, ഉറുഗ്വെ എന്നീ ടീമുകൾക്കൊപ്പമാണ് സ്‌പെയിൻ.
ജൂൺ 14ന് കേപ്ർ വെഡെയ്ക്ക് എതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
