പട്‌ന: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പുതിയ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്‌ന വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി 14 കാരനായ ക്രിക്കറ്റ് താരത്തെ അഭിനന്ദിച്ചു. വൈഭവിന്റെ ക്രിക്കറ്റ് കളിക്കാനുള്ള കഴിവ് രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നെന്ന് മോദി പറഞ്ഞു.
'പട്‌ന എയര്‍പോര്‍ട്ടില്‍ വെച്ച് യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവന്‍ഷിയെയും കുടുംബത്തെയും കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകള്‍ രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആശംസകള്‍,' മോദി എക്‌സില്‍ കുറിച്ചു.
ഐപിഎല്ലില്‍ വൈഭവ് സൂര്യവന്‍ഷിയുടെ വിജയത്തിന് പിന്നില്‍ ഒരുപാട് 'കഠിനാധ്വാനം' ഉണ്ടെന്ന് ഈ മാസമാദ്യവും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞിരുന്നു.
'ബിഹാറിന്റെ മകന്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനം ഞാന്‍ ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്. ഇത്രയും ചെറുപ്പത്തില്‍ തന്നെ വൈഭവ് ഇത്രയും മികച്ച റെക്കോര്‍ഡ് സ്ഥാപിച്ചു. വൈഭവിന്റെ പ്രകടനത്തിന് പിന്നില്‍ ഒരുപാട് കഠിനാധ്വാനമുണ്ട്,' ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ മോദി പറഞ്ഞിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനായി 14 വയസില്‍ അരങ്ങേറി റെക്കോഡിട്ട വൈഭവ് സൂര്യവംശി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി ചരിത്രത്തില്‍ ഇടം നേടിയിരുന്നു.ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്. ഈ സീസണിലെ ഏഴ് മത്സരങ്ങളില്‍, വൈഭവ് 36 റണ്‍സ് ശരാശരിയില്‍ 252 റണ്‍സ് നേടിയിട്ടുണ്ട്. 206.55 ആണ് സ്‌െ്രെടക്ക് റേറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്