കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുംബയ് സിറ്റിയെ കീഴടക്കി. ജാവി ഹെർണാണ്ടസിന്റെ ഇരട്ടഗോളുകളാണ് ജംഷഡ്പൂരിന് ജയമൊരുക്കിയത്. ജോർദാൻ മുറെ ഒരു ഗോൾ നേടി.
18-ാം മിനിട്ടിൽ നികോസ് കരേലിസിലൂടെ മുംബയ്‌യാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. വാൻ നിയിഫാണ് മുംബയ്‌യുടെ മറ്റൊരു സ്‌കോറർ. ആദ്യ മത്സരത്തിൽ ജംഷഡ്പൂർ ഗോവ എഫ്.സിയെ കീഴടക്കിയിരുന്നു.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നിശ്ചിത സമയത്ത് 1 ഗോളിന്റെ ലീഡിൽ ജയമുറപ്പിച്ചിരുന്ന മുഹമ്മദൻസ് സ്‌പോർട്ടിംഗിനെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90+4) സാദികു നേടിയ പെനാൽറ്റി ഗോളിലൂടെ ഗോവ എഫ്.സി സമനിലയിൽ പിടിച്ചു. മുഹമ്മദൻസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 66-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി അലക്‌സിസ് ഗോമസാണ് ആതിഥേയർക്ക് ആദ്യം ലീഡ് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്