ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ തകപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ നാലാം ദിവസം സ്വന്തംനാട്ടുകാരുടെ മുന്നിൽ രവിചന്ദ്രൻ അശ്വിൻ നടത്തിയ ഓൾറൗണ്ട് മികവും ജഡേജയുടെ കൃത്യമായ ബൗളിംഗ് പ്രകടനവും കാഴ്ചവെച്ചതോടെ ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. നാലാംദിനം ആദ്യ സെഷനിൽത്തന്നെ കളിതീർന്നപ്പോൾ 280 റൺസിനാണ് ഇന്ത്യൻ ജയം.
നാലിന് 158 എന്ന നിലയിൽ നാലാം ദിവസം കളിയാരംഭിച്ച ബംഗ്ലാദേശിന് ടോട്ടൽ 234 റൺസേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്‌സിൽ ആറുവിക്കറ്റ് നേടിയ അശ്വിനാണ് ബംഗ്ലാദേശിന് തകർത്തത്. ക്യാപ്ടൻ നജ്മുൽ ഹുസൈൻ ഷാന്റോയുടെ (127 പന്തിൽ 82) ഇന്നിങ്‌സ് മാത്രം ബംഗ്ലാദേശ് നിരയിൽ പൊരുതിയത്.
സാക്കിർ ഹസൻ (33), ശദ്മാൻ ഇസ്ലാം (35), മൊമീനുൽ ഹഖ് (13), മുഷ്ഫിഖുർറഹീം (13) എന്നിവർ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. തുടർന്ന് നാലാംദിനം ഷാക്കിബും ഷാന്റോയും ചേർന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നൽകിയെങ്കിലും, അശ്വിനെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 25 റൺസോടെ ഷാക്കിബ് ആദ്യം മടങ്ങിയപ്പോൾ, എട്ടാമനായാണ് നജ്മുൽ ഹുസൈൻ പുറത്തായത്. ലിറ്റൺ ദാസ് (1), മെഹിദി ഹസൻ മിറാസ് (8), തസ്‌കിൻ അഹ്മദ് (5) എന്നിവരും മടങ്ങിയതോടെ മത്സരത്തിന്റെ വിധിയെഴുത്ത് പൂർണമായി.
21 ഓവറിൽ 88 റൺസ് വഴങ്ങിയാണ് അശ്വിന്റെ ആറുവിക്കറ്റ് നേട്ടം. 15.1 ഓവറിൽ 58 റൺസ് വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്‌സിൽ ഇരുവരും ബാറ്റുകൊണ്ട് ബംഗ്ലാദേശിന്റെ അന്തകരായപ്പോൾ, രണ്ടാം ഇന്നിങ്‌സിൽ അത് പന്തുകൊണ്ടാക്കി മാറ്റി. രണ്ടുപേരും നടത്തിയ ഓൾറൗണ്ട് മികവാണ് നേരത്തെയുള്ള ഈ വിജയം സാധ്യമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ 144ന് ആറ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അശ്വിന്റെ സെഞ്ചുറിയും (113) ജഡേജയുടെ തകർപ്പൻ പ്രകടനവും (86) റൺസ് ആണ് രക്ഷിച്ചിരുന്നത്. ഇരുവരും ഏഴാംവിക്കറ്റിൽ 199 റൺസിന്റെ കൂട്ടകെട്ടുയർത്തി.
ബുംറ ആദ്യ ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്‌സിൽ ഒന്നും അടക്കം അഞ്ച് വിക്കറ്റുകളാണ് ആകെ നേടിയത്. ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ ആകെ നേട്ടവും അഞ്ചായി. അശ്വിന് ഒന്നാം ഇന്നിങ്‌സിൽ വിക്കറ്റ് നേടാൻ സാധിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളായിരുന്നു രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ കരുത്ത്. ഇതിനിടെ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
നേരത്തേ ആദ്യ ഇന്നിങ്‌സിൽ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയുടെയും ബലത്തിൽ 376 റൺസ് ഉയർത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനെ 149 റൺസെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
227 റൺസിന്റെ ലീഡോടെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 287ന് നാല് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ശുഭ്മാൻ ഗില്ലിന്റെയും (176 പന്തിൽ 119*) ഋഷഭ് പന്തിന്റെയും (128 പന്തിൽ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് കരുത്തായത്. ക്യാപ്ടൻ രോഹിത് ശർമ, വിരാട് കോഹ്ലി (17) എന്നിവർ രണ്ട് ഇന്നിങ്‌സിലും നിരാശ പടർത്തിയപ്പോൾ ജയ്‌സ്വാൾ ആദ്യ ഇന്നിങ്‌സിൽ അർധ സെഞ്ചുറി നേടി. 515 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്